എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2012, ജനുവരി 18, ബുധനാഴ്‌ച

ഇതു കാണുമ്പോള്‍ തല കറങ്ങുന്നത്‌ ആര്‍ക്കാണ്‌ .? മനസ്സിലാക്കുക. സാക്ഷാല്‍ ഐക്യ വിരോധികളും ജൂതന്‍മാരുമായ ഇരുകാലികള്‍ക്കാണത്‌

റബീഉല്‍അവ്വല്‍ മാസം വരുന്നു. അത് അതിന്‍റെ അപ്പുറവും ഇപ്പുറവും




ദര്‍ശനയൊരുക്കുന്ന സുകൃത കഴ്ച

ദര്‍ശന കാഴ്ചവെക്കുന്ന ദര്‍ശന സുഖങ്ങള്‍ ഹലാലോ?

ടി വി പ്രചാരത്തിലാവുന്നതിന് മുമ്പ് ഏക വിനോദോപാധിയായി കണ്ടിരുന്നത് സിനിമയായിരുന്നതിനാല്‍ കൊച്ചു നാളിലെ കേട്ടു വളര്‍ന്നതാണ് സിനിമ കാണരുതെന്ന ഉപദേശം. ഉപ്പയും ഉമ്മയും പിന്നെ മദ്‌റസയിലെ ഉസ്താദുമാരും പലപ്പോഴായി ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു അത്. മാത്രമല്ല സിനിമ കണ്ടവരാരൊക്കെയെന്ന ഉസ്താദുമാരുടെ ചോദ്യം ചെയ്യലില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കി അതിന്റെ ഗൌരവം ഒന്നുകൂടെ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ഉസ്താദുമാര്‍ ശ്രമിക്കുമായിരുന്നു.
അതൊക്കെ പണ്ട് കാലം. ഇന്ന് എല്ലാം മാറി മറിഞ്ഞിരിക്കുന്നു. അന്ന് സിനിമ കണ്ടതിന് കുട്ടികളെ ശിക്ഷിച്ച ഉസ്താദുമാരുള്‍പ്പെടുന്ന ഒരു വിഭാഗം സിനിമയുടെയും ഡാന്‍സിന്റെയും അഴിഞ്ഞാട്ടത്തിന്റെയും പ്രചാരകരായി മാറുകയാണോ ? കാലത്തിനനുസരിച്ച് കോലം കെട്ടേണ്ട മതമല്ലല്ലോ ഇസ്‌ലാം . അഭിനയവും സംഗീതവുമൊക്കെ ഇടകലര്‍ത്തി ഇസ്‌ലാമികത്തനിമയെ ദുഷിപ്പിക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ വാദികള്‍ വരെ അറച്ച് നിന്നിടത്തേക്ക് സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും സുഖാസ്വാദനങ്ങള്‍ നല്‍കുന്ന ചാനലുമായി രംഗത്തിറങ്ങാന്‍ സുന്നികള്‍ക്കെങ്ങനെ കഴിയും ? പ്രിയപ്പെട്ട എസ് കെ ക്കാരാ, ഈ ചാനല്‍ കൊണ്ട് എന്ത് നന്മയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? ഇസ്‌ലാം നിഷിദ്ധമാക്കിയ തിന്മകളെ വര്‍ജ്ജിക്കുന്ന ഒരു പറ്റം സൂക്ഷ്മാലുക്കളുള്‍ക്കൊള്ളുന്ന സമൂഹത്തിലേക്ക് അവരുടെ വക്താക്കളെന്നവകാശപ്പെടുന്ന നിങ്ങള്‍ തന്നെ ഇത്തരം തിന്മകളുടെ പ്രചാരകരായിറങ്ങിയാല്‍ അനന്തര ഫലം അതിഭയാനകമായിരിക്കുമെന്ന് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ ? ടി വിയും ചാനലുകളുമെല്ലാം സര്‍വ്വത്ര വ്യാപകമായിട്ടും സിനിമയും സീരിയലുമൊന്നും കാണാതെ ജീവിക്കുന്ന എത്രയോ പേര്‍ ഇന്നും സമൂഹത്തിലുണ്ട്. അത്തരക്കാരുള്‍ക്കൊള്ളുന്ന സമൂഹത്തിലേക്കാണ് എസ് കെ എസ് എസ് എഫിന്റെ / സമസ്തയുടെ ചാനലെന്ന പേരില്‍ ദര്‍ശന അണിഞ്ഞൊരുങ്ങുന്നതെന്നോര്‍ക്കണം. (നിങ്ങള്‍ എത്ര നിഷേധിച്ചാലും ഇത് നിങ്ങളുടെ ചാനല്‍ തന്നെയെന്ന് മാലോകര്‍ക്കെല്ലാമറിയാം) . കുഞ്ഞായിന്‍ മുസ്‌ല്യാരുടെ ചരിത്രം പഠിപ്പിക്കാനെന്ന പേരില്‍ അന്യ സ്ത്രീ പുരുഷന്മാര്‍ അഭിനയിച്ച് സ്ക്രീനിലെത്തിക്കുന്ന പരമ്പരകള്‍ സിനിമയിലേക്കുള്ള പ്രചോദനം തന്നെയല്ലേ ? മലബാര്‍ കലാപത്തെക്കുറിച്ചും പഴശ്ശിരാജയെക്കുറിച്ചുമൊക്കെ ഇറങ്ങിയ ചരിത്രം പറയുന്ന സിനിമകളിലേക്കും തുടര്‍ന്നു മറ്റുള്ളവയിലേക്കുമുള്ള ഒരു വാതില്‍ അറിയാതെ തുറക്കപ്പെടുന്നില്ലേ ഇവിടെ ? സിനിമ കാണാന്‍ അറച്ച് നിന്നൊരു വിഭാഗത്തെ അതിലേക്ക് പ്രചോദിപ്പിക്കാനല്ലേ ഇത്തരം പ്രവണതകള്‍ സഹായിക്കുന്നുള്ളൂ. ഒരു തിന്മ ചെയ്യുന്നവന്റെ ശിക്ഷക്ക് തുല്യം തന്നെ അതിന് വഴിയൊരുക്കിയവനും ലഭിക്കുമെന്ന കാര്യം കൂടി നാം വിസ്മരിച്ചു കൂടാ.

നബിദിനം പ്രമാണിച്ച് മദ്‌റസകള്‍ തോറും നടത്തപ്പെടുന്ന മീലാദ് ഫെസ്റ്റുകളില്‍ പോലും സൂക്ഷ്മത പാലിച്ച് പോരുന്നവരാണ് സുന്നികള്‍. വിദ്യാര്‍ത്ഥിനികള്‍ക്ക് സ്റ്റേജ് പ്രാഗ്രാമുകള്‍ക്കവസരം നല്‍കിയാല്‍ അത് ഭാവിയില്‍ നൃത്തത്തിലേക്കും അഭിനയ്ത്തിലേക്കും മറ്റു നിഷിദ്ധങ്ങളിലേക്കുമുള്ള പ്രാത്സാഹനമാകുമോ എന്ന് ഭയന്ന് ഒന്നാം ക്ലാസ്സുകാരിയെ പോലും പരിപാടികളില്‍ നിന്നകറ്റി നിര്‍ത്തുന്നവര്‍,ചാനലിന്റെ പേരില്‍ നടത്തുന്ന പേക്കുത്തുകള്‍ എന്തൊക്കെയാണ് ? മുഖവും മുന്‍‌കയ്യും ഒഴികെയുള്ളവ മറച്ചെന്ന പേര് വരുത്തിയാല്‍ തന്നെ (അത് തന്നെ പൂര്‍ണ്ണമായി മറച്ചിട്ടില്ലെന്നത് വേറെ കാര്യം) ക്യാമറക്ക് മുന്നില്‍ ആടാനും പാടാനും ഇസ്‌ലാം പെണ്ണിന് അനുവാദം നല്‍കുന്നുണ്ടോ പ്രിയപ്പെട്ട എസ് കെ ക്കാരാ ? .ആ പേക്കൂത്തുകള്‍ ഇവിടെ
കാണാം ,
http://www.youtube.com/watch?v=XBtwXQXKzVo&feature=related

, ഇവിടെയും http://www.youtube.com/watch?v=F0dQWwSEsmw&feature=related

ഇതൊക്കെയാണ് ദര്‍ശനയൊരുക്കുന്ന സുകൃത കാഴ്ചകളെങ്കില്‍ ഏത് സമൂഹത്തെ സമുദ്ധരിക്കാനാണിതൊക്കെ ചെയ്ത്കൂട്ടുന്നത്. കാഴ്ചകളില്‍ സുകൃതമൊളിപ്പിക്കുന്ന മറ്റൊന്നു കൂടിയിതാ ഇവിടെ
http://www.youtube.com/watch?v=9b1DCVe_3DM&feature=related

ഇസ്‌ലാമിന്റെ, അതും സുന്നികളുടെ പേരിലുള്ള ഒരു ചാനലില്‍ സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിന് വേദിയൊരുക്കിക്കൊടുത്തുകൊണ്ട് എന്തു മൂല്യങ്ങളാണ് നിങ്ങള്‍ സമൂഹത്തിന് സംഭാവന ചെയ്യാനിരിക്കുന്നത് ? അശ്ലീലം കുത്തിനിറച്ച പരസ്യങ്ങളും ദര്‍ശന ‘ആസ്വാദകര്‍ക്കായി’ ഒരുക്കിയിരിക്കുന്നത് കാണുക ഇവിടെ,
http://www.youtube.com/watch?v=50_rulzr_QY&feature=related

സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്ക് ആക്കം കൂട്ടാനല്ലാതെ മറ്റെന്തെങ്കിലും നേട്ടം ഇത്തരം കെട്ടുകാഴ്ചകള്‍ കൊണ്ട് നേടാനുണ്ടോ ? ശ്ലീലത്തിന്റെയും സഭ്യതയുടേയും അതിര്‍വരമ്പുകള്‍ ലംഘിച്ച് കൊണ്ട് സമൂഹത്തെ ഉന്മാദികളും സുഖിയന്മാരുമാക്കാന്‍ ചാനലുകള്‍ മത്സരിച്ച് കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് അധമ സംസ്കാരങ്ങളുടെ വ്യാപനം വേഗത്തിലാക്കാന്‍ മാത്രമേ ദര്‍ശനക്കാവൂ. തിന്മകള്‍ കൊടികുത്തിവാഴുന്ന സമൂഹത്തിലേക്ക് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാനുതകുന്ന വിധം മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി പരിശ്രമിക്കുന്നതിന് പകരം ചെരിപ്പിനനുസരിച്ച് കാല് മുറിക്കാനുള്ള അപകടകരമായ പ്രവണതയാണ് ദര്‍ശനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇത്തരുണത്തില്‍ എസ് കെ ക്കാര്‍ നെഞ്ചത്ത് കൈ വെച്ച് സ്വയം ചോദിക്കാന്‍ ചില ചോദ്യങ്ങള്‍.

1. അഭിനയത്തിന്റെ ഇസ്‌ലാമിക വിധി എന്ത് ?

2. അഭിനയം ഹറാം ആണെങ്കില്‍ നിങ്ങള്‍ സം‌പ്രേക്ഷണം ചെയ്യാനിരിക്കുന്ന സീരിയലുകള്‍ (അത് ആരെക്കുറിച്ചുള്ളതാണെങ്കിലും ശരി) പ്രക്ഷേപണം ചെയ്യുന്നതിന്റെയും കാണുന്നതിന്റെയും വിധി എന്ത് ?

3. സംഗീതത്തിന്റെ ഇസ്‌ലാമിന്റെ മാനം എന്താണ് ?

4. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും യുവതികളും അന്യപുരുഷന്മാര്‍ക്ക് മുമ്പിലും ക്യാമറക്ക് മുമ്പിലും ആടിപാടുന്നതും അത് മറ്റുള്ളവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

5. അന്യ സ്ത്രീ പുരുഷന്മാര്‍ അഭിനയിച്ചൊരുക്കുന്ന ശ്ലീലവും അശ്ലീലവുമായ പരസ്യങ്ങള്‍ കാണുന്നതിന്റെ വിധി എന്താണ് ?

6. മേല്‍ പറയപ്പെട്ടവയെല്ലാം ഹറാം ആണെങ്കില്‍ അത്തരം ഹറാമുകള്‍ ദിനേന സം‌പ്രേക്ഷണം ചെയ്യുന്ന ദര്‍ശന ചാനലും അതിന്റെ നടത്തിപ്പും അല്ലാഹു പൊരുത്തപ്പെടുമോ ?

ചിന്താശേഷി പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ചിന്തിക്കുക ! സുന്നത്ത് ജമാ‌അത്തിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുക! അല്ലാഹു തൌഫീഖ് ചെയ്യട്ടെ ആമീന്‍.

ചേളാരി സമസ്തയുടെ ആശീര്‍വാദത്തിലുള്ള ദര്‍ശനയുടെ ദര്‍ശനങ്ങള്‍ അനിസ്ലാമികമാണ്. അതിനു ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ല. ഇസ്ലാമിന്റെ ആധികാരികത അവകാശപ്പെട്ടു അവരുടെ പിറകെ കൂടുന്നവര്‍ വിലയിരുത്തുക. അവരെ പല കാര്യത്തിലും പിന്തുണയ്ക്കുന്ന പുത്തന്‍വാടാ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാകണം.

2012, ജനുവരി 9, തിങ്കളാഴ്‌ച

പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൌലവിക്ക് സമ്മാനമായി റക്സോണ

ഇസ്ലാമിക ചരിത്രത്തിലെ മുഴുവന്‍ റെകോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ഖുര്‍-ആനും സുന്നതും ‘ശക്തമായി മുറുകെ പിടിക്കുന്നവര്‍‘ നടത്തിയ അഖില കേരളാ കളവ് പറയല്‍ മത്സരത്തിന്‍റെ അനുപമ ദ്ര്ശ്യങ്ങള്‍ മലയാളികളാരും മറന്നുകാണില്ലല്ലോ! ആ വിഷയം സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു സാങ്കല്പിക സുഹുര്‍ത്ത് (മുജാഹിദ് കാരനായിരുന്ന) എന്നോട് പറഞ്ഞ ചെറിയൊരു കാര്യം നിങ്ങള്‍ നല്ലവരോടൊന്ന് പങ്കുവെക്കണമെന്നു തോന്നി.

സുഹുര്‍ത്ത്, ഖുര്‍-ആനിന്‍റെയും തിരുസുന്നതിന്‍റെയുമടിസ്ഥാനത്തില്‍ കേരള മുജാഹിദുകള്‍ നടത്തിയ കളവു പറയല്‍ മത്സരത്തിന്‍റെ ദ്ര്സാക്ഷിയും രക്തസാക്ഷിയുമാണു. അതെന്തുകൊണ്ടെന്ന് ഇത് വായിച്ച് കഴിയുംബോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും.

മത്സരരംഗങ്ങള്‍ ഒപ്പിയെടുക്കുന്ന സുഹുര്‍ത്തിന്‍റെ മായാത്ത ഓര്‍മ്മയിലേക്ക്...

മത്സരം തുടങ്ങുന്നതിനു മുംബെ ഒരു മൌലവി ചോദിച്ചു. എന്താണു കളവ് പറയേണ്ടത്? അപ്പോള്‍ സംഘാടകര്‍ പറഞ്ഞു “നാം സാധാരണ പറയാറുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. നമ്മള്‍ പൊതുവെ കളവുകളല്ലേ പറയാറുള്ളൂ.” അങ്ങിനെ കളവു പറയല്‍ മത്സരം ആരംഭിച്ചു. സുന്നികള്‍ ആയതുകളും ഹദീസുകളും വിശദീകരിക്കുംബോള്‍ എങ്ങിനെ കളവ് പറഞ്ഞ് അതിനെ പ്രതിരോധിക്കണമെന്ന് സകലമാന മൌലവികളും ക്ലാസെടുത്തതും ട്രൈന്‍ ചെയ്തതും മത്സരാര്‍ത്ഥികള്‍ മനസ്സിലോര്‍മിച്ച് മത്സരവേദിയിലെത്തി. മത്സരം ശക്തമായി പുരോഗമിക്കുകയാണു. കളവു പറയല്‍ തെറ്റാണെന്ന് കുറച്ച് അല്ലാഹുവിനെ പേടിയുള്ള ഒരു മൌലവി സംഘാടകരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞുവത്രെ ‘താങ്കളുടെ അവസരം വരാനിരിക്കുന്നേയുള്ളൂ, അതിനു മുംബ് കളവ് പറയരുത്’. അങ്ങിനെ ശക്തമായ മത്സരത്തിനൊടുവില്‍ വളരെ ഭംഗിയായി സത്യത്തെ വളച്ച് കെട്ടി അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ച ഒരു മൌലവി വിജയിയായി. 'നുണ പറയുക'യെന്ന ആദര്‍ശമത്സരത്തില്‍ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൌലവിക്ക് സമ്മാനമായി റക്സോണ സോപ്പും സോപ്പ് പെട്ടിയും കിട്ടി.

സുഹുര്‍ത്ത് തുടരുകയാണു. പരിപാടി കഴിഞ്ഞപ്പോള്‍ മൊത്തം വിശകലനം നടത്താന്‍ ഏൽപ്പിക്കപ്പെട്ട ഒരു ഗസ്റ്റ് മൌലവി നിരൂപണം നടത്തി. അദ്ദേഹം പറഞ്ഞുവത്രെ “സത്യത്തില്‍ റക്സോണ സോപ്പ് ഈ മത്സരം സംഘടിപ്പിച്ച വലിയ മൌലവിമാര്‍ക്കാണ് നല്‍കേണ്ടത്” കൂട്ടത്തിലാരോ ചോദിച്ചു. “അതെന്തുകൊണ്ടാണ്?” അദ്ദേഹം പറഞ്ഞു “വിജയിക്കുന്നവര്‍ക്ക് 1001 രൂപ സമ്മാനം തരുമെന്ന് മൌലവിമാര്‍ പറഞ്ഞിരുന്നു. ഇവിടെ മുഴുവന്‍ ചോട്ടാ മൌലവിമാരും പറഞ്ഞതിനേക്കള്‍ വലിയ കളവായി എനിക്ക് അതാണു തോന്നുന്നത്”. അങ്ങിനെ ബാക്കിയുള്ള സോപ്പിന്‍ പെട്ടികള്‍ വലിയ മൌലവിമാര്‍ക്കും നല്‍കി പരിപാടി പിരിച്ച് വിട്ടു. കളവ് പറയാന്‍ പഠിച്ച ആവേശവുമായി ശാസ്ത്രീയമായി എങ്ങിനെ കളവുകള്‍ പറയണമെന്ന പുതിയ ഇല്‍മുകളുമായി മൌലവിമാര്‍ തൌഹീദ് വിശദീകരണ യോഗങ്ങളിലേക്കു പോയി.

ആദ്യത്തെ വിധി നിര്‍ണ്ണയത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ മൌലവി, സമ്മാനം ചെറുതായിപ്പോയെങ്കിലും മുജാഹിദ് ആദര്‍ശത്തില്‍ (കളവ് പറയല്‍) മുന്‍പന്തിയെലെത്തിയ സന്തോഷവുമായാണു വീട്ടിലെത്തിയത്. കുടുംബക്കാരെ മൊത്തം വിളിച്ച് കൂട്ടി അദ്ദേഹം പറഞ്ഞു “ഹിഫ്ള് മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി“. കാരണം അങ്ങിനെ പറയാന്‍ പഠിച്ചിട്ടാണല്ലോ ‘ഖുര്-ആന്‍ സെന്റ്ററി‘ല്‍ നിന്നും വരുന്നത്. പാവം വീട്ടുകാര്‍ സന്തോഷത്തോടെ സോപ്പുപെട്ടി തുറന്നു നോക്കി. വെറും കാലി!!! അകത്ത് റക്സോണ സോപ്പുണ്ടെന്ന് പറഞ്ഞ് പാവത്തിനെ പറ്റിച്ച സംഘാടകര്‍ ഊറിച്ചിരിക്കുന്നുണ്ടാവും. മൌലവിക്ക് കാരണം പിടികിട്ടി.
“ഖുര്‍-ആനും സുന്നതും മുറുകെ പിടിക്കുന്നവര്‍ അതിന്‍റെ വെറും ചട്ടകള്‍ മാത്രമാണു മുറുകെ പിടിക്കുന്നതെന്നും സത്യത്തില്‍ ഖുര്‍-ആനും സുന്നതും അതിലില്ലെന്നു” മുള്ള സത്യം അദ്ദേഹം ഓര്‍മിച്ച് സമാധാനിച്ചു.

ഇതിനൊക്കെ സാക്ഷിയായ സുഹുര്‍ത്ത് പറഞ്ഞു “ഇനിയെങ്കിലും എനിക്ക് സത്യം പറയണം, ഞാനീ കളവു പ്രസ്ഥാനമായ മുജാഹിദ് വിടുന്നു.”

ശ്രദ്ധിക്കേണ്ടത് : മുജാഹിദുകള്‍ കളവ് പറയല്‍ മത്സരം നടത്തിയതും വിജയിയായ മൌലവിക്കു സോപ്പ് പെട്ടി സമ്മാനം ലഭിച്ചതുമൊക്ക് യഥാര്‍ത്ഥ്യവും മൌലവിമാര്‍ സമ്മതിച്ചതുമാണു. മേല്‍ പറഞ്ഞ കാരയങ്ങളില്‍ സുഹുര്‍ത്ത് മാത്രമേ സാങ്കല്പികമുള്ളൂ. സത്യം അറിയാന്‍ താല്പര്യമുള്ളവര്‍ താഴെ ലിങ്കില്‍ ക്ലിക് ചെയ്യുക.


ദുആ വസ്വിയ്യതോടെ

അമീന്‍ മാണിയൂര്‍

ഇന്നലെ എന്തായിരുന്നു ക്ലാസ്സില്‍ എടുത്ത വിഷയം എന്ന് നിനക്ക് ഓര്‍മ്മയുണ്ടോ?

കഷണ്ടിത്തലയില്‍ കൈ തടവി കൊണ്ട് കുഞ്ഞാലന്‍ മൗലവി സാവധാനം ക്ലാസ്സിലേക്ക് കയറി വന്നു. കുട്ടികളൊക്കെ നിശബ്ദരായി. എല്ലാവരുടെയും മുഖത്തേക്ക് ഒന്ന് കണ്ണോടിച്ച ശേഷം മൗലവി ഹാജര്‍ നില പരിശോദിച്ചു. ഔപചാരികതകളൊക്കെ കഴിഞ്ഞതോടെ കയ്യിലൊരു ചൂരല്‍ കഷ്ണവുമായി മൗലവി മുന്‍ ഭാഗത്തെ ഡസ്കില്‍ വന്നിരുന്നു.
എന്നും ഇത് തന്നെയാണ് കുഞ്ഞാലന്‍ മൗലവിയുടെ ശൈലി. രാവിലെ തന്നെ നാല് പാടും ചൂരല്‍ വീശിയില്ലെങ്കില്‍ മൗലവിക്ക് ഒരു സമാധാനവും കിട്ടില്ല. മൗലവി മുന്നില്‍ വന്നു നിന്നതോടെ കുട്ടികളില്‍ പലരുടെയും ഹൃദയ മിടിപ്പ് കൂടി കൂടി വന്നു. ആദ്യത്തെ ചോദ്യം തന്നെ തന്നോടാകുമോ എന്നായിരുന്നു ഓരോരുത്തരുടെയും ഭയം. നിശബ്ധത ബേധിച്ചു മുന്നിലുള്ള കുട്ടിയോട് മൗലവി ചോദിച്ചു. ഇന്നലെ എന്തായിരുന്നു ക്ലാസ്സില്‍ എടുത്ത വിഷയം എന്ന് നിനക്ക് ഓര്‍മ്മയുണ്ടോ? ചാടി എഴുന്നേറ്റു കൊണ്ട് അവന്‍ പറഞ്ഞു "ഇല്‍മുല്‍ ഗൈബ്‌" .
ഇല്‍മുല്‍ ഗിബിനെ കുറിച്ച് അതായത് മറഞ്ഞ കാര്യങ്ങളിലെ അറിവിനെ കുറിച്ച് ഇന്നലെ എടുത്ത ക്ലാസ്സിലെ ഭാഗങ്ങള്‍ പഠിച്ചു വരാത്തവര്‍ ആരെങ്കിലും ഉണ്ടോ? ഇല്ലെന്ന രീതിയില്‍ കുട്ടികള്‍ തലയാട്ടി. അല്പം കഴിഞ്ഞപ്പോള്‍ ബാക്ക് ബെഞ്ചില്‍ നിന്നും കണ്ണീരൊഴുക്കി നീണ്ടു മെലിഞ്ഞ ഒരു കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു . എനിക്ക് ഇന്നലെ പഠിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ പുസ്തകം പിടിച്ചു വാങ്ങി വല്ലിമ്മ അടുപ്പില്‍ ഇട്ടു കരിച്ചു കളഞ്ഞു.
ഉത്തരം കേട്ട് മൗലവി അന്തം വിട്ടു നിന്നു. ഇങ്ങനെയും ഇക്കാലത്ത് ആളുകള്‍ ഉണ്ടോ. കുട്ടികള്‍ പഠിക്കുന്ന പുസ്തകം കരിച്ചു കളയുന്ന ഉമ്മമാരോ? വിശ്വസിക്കാന്‍ കഴിയാതെ മൗലവി കുട്ടിയെ മുന്നിലേക്ക്‌ വിളിച്ചു വരുത്തി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.
അവന്‍ പറഞ്ഞു തുടങ്ങി. ഇന്നലെ രാത്രി ഞാന്‍ ഈ പാഠം വായിക്കുകയായിരുന്നു. അള്ളാഹു അല്ലാതെ ഒരാള്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയില്ല എന്നും പ്രവാചകര്‍ക്ക്‌ പോലും അവര്‍ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയില്ല എന്നും ഞാന്‍ ബുക്ക്‌ നോക്കി വായിച്ചപ്പോള്‍ ഭയങ്കര ദേഷ്യത്തോടെ വല്ലിമ്മ ഓടി വന്നു എന്റെ കയ്യില്‍ നിന്നും ബുക്ക്‌ വാങ്ങി നേരെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു. നിനക്കൊന്നും മാപ്പള ജാതിക്കാര്‍ പഠിക്കുന്ന മദ്രസ്സയില്‍ കൊണ്ട് പോയി മകനെ ചേര്‍ത്ത് കൂടെ എന്ന് ചോദിച്ചു ഉപ്പയോട്‌ കുറെ ദേഷ്യപ്പെട്ടു. ബുക്ക്‌ അടുപ്പിലേക്ക് എറിഞ്ഞ ശേഷം ഉപ്പയോട്‌ വല്ലിമ്മ ചോദിച്ചു. അവന്‍ ആ വൃത്തി കേട്ട ബുക്ക്‌ നോക്കി വായിച്ചത് എന്താണെന്ന് നിനക്കറിയുമോ? മുത്ത് രസൂലിനു പോലും മറഞ്ഞ കാര്യം അറിയില്ലെന്ന്. നീ അവനെ കൊണ്ട് പോയി ചേര്‍ത്ത ഒരു മദ്രസ്സ....
വല്ലിമ്മയുടെ സംസാരം കുറെ നേരം കേട്ട് നിന്ന ശേഷം ഉപ്പ പറഞ്ഞു. മറഞ്ഞതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് മാത്രം ആണ് അവന്‍ കാണിച്ചു കൊടുക്കുന്നതും അറിയിച്ചു കൊടുക്കുന്നതും. അല്ലാതെ അടിമ ഉദ്ദേശിക്കുമ്പോള്‍ അതിനു അല്ലാഹു കഴിവ് കൊടുക്കും എന്നത് പണ്ടത്തെ മുസ്ലിയാക്കന്മാര്‍ ഉമ്മയെ പറഞ്ഞു പറ്റിച്ചതാണ്. ഇത്രയേ ഒള്ളൂ ഇതില്‍ . അതിനു അവന്റെ ബുക്ക്‌ കരിച്ചു കളയേണ്ട ആവശ്യമൊന്നുമില്ലായിരുന്നു.
ഉടനെ വല്ലിമ്മ തിരിച്ചൊരു ചോദ്യം " നീ ഇപ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?" അതെ എന്ന അര്‍ത്ഥത്തില്‍ ഉപ്പ തലയാട്ടി. അപ്പൊ വല്ലിമ്മ ചോദിച്ചു . നമ്മില്‍ നിന്ന് മറഞ്ഞതും അല്ലാത്തതുമായ എല്ലാം അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമാണ് നമുക്ക് അറിയാന്‍ കഴിയൂ എന്നല്ലേ നീ പറഞ്ഞത്. ശരിയാണ്. എങ്കില്‍ നമ്മുടെ മുന്നിലുള്ള കാര്യം തന്നെ ആദ്യം എടുക്കാം. ഞാന്‍ നിന്നെ കാണാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനുള്ള കഴിവ് റബ്ബ് എനിക്ക് തരുന്നു. മുകളിലെ റൂമില്‍ ആരാണെന്നു അറിയാന്‍ ആഗ്രഹിക്കുമ്പോള്‍ അങ്ങോട്ട്‌ പോയി നോക്കാനുള്ള കഴിവ് അള്ളാഹു തരുന്നു.താഴേക്ക് നോക്കാന്‍ ശ്രമിക്കുമ്പോള്‍, മുറ്റത്തു പോകാന്‍ ഉദ്ദേശിക്കുമ്പോള്‍, ഖുര്‍'ആന്‍ ഓതാന്‍ ഉദ്ദേശിക്കുമ്പോള്‍ , അറിവ് പഠിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, പത്രം വായിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, എന്ന് വേണ്ട നാം എന്ത് കാര്യങ്ങള്‍ ചെയ്യാന്‍ അതിനുള്ള കഴിവ് അള്ളാഹു നമുക്ക് നല്‍കുന്നുണ്ട്. ഇത് നാം നമ്മുടെ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്നു. അതിനൊക്കെ പുറമേ നീ സങ്കല്‍പ്പിക്കുക. ഒരാള്‍ നിന്നോട് 100 രൂപ കടം ചോദിക്കാന്‍ വേണ്ടി വരുമ്പോള്‍ കണ്ടു നിന്ന മറ്റൊരാള്‍ അവനോടു " നീ അവന്റെ അടുത്ത പോയി കടം ചോദിക്കരുത്, കാരണം അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ നിനക്ക് പൈസ തരാന്‍ അയാള്‍ക്ക് കഴിയൂ. അത് കൊണ്ട് നീ തിരിച്ചു പൊയ്ക്കോ " എന്ന് പറഞ്ഞാല്‍ നീ എന്ത് പ്രതികരിക്കും? അത് പോലെ തന്നെയാണ് മറഞ്ഞ കാര്യങ്ങളും. അടിമ ഉദ്ദേശിക്കുമ്പോള്‍ ഒരു കാര്യം ചെയ്യാനുള്ള കഴിവ് റബ് കൊടുത്തില്ലെങ്കില്‍ പിന്നെ അത് കൊണ്ട് അടിമക്ക് വലിയ ഉപകാരം ഒന്നും ഇല്ല എന്ന് നിനക്ക് മനസ്സിലായോ?
ഉപ്പ എല്ലാം കേട്ട് തല താഴ്ത്തി നിന്നു. ഒന്നും പറയാന്‍ ഉപ്പാക്ക് കഴിഞ്ഞില്ല. ഇന്ന് രാവിലെ മദ്രസ്സയിലേക്ക് വരുമ്പോള്‍ ഉപ്പ ഈ കാര്യം മൌലവിയോടു ചോദിക്കാന്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ ഉത്തരം നല്‍കാന്‍ മൌലവിക്ക് കഴിയുന്നില്ല എങ്കില്‍ ഇന്നത്തോടെ ഈ മദ്രസ്സയില്‍ നിന്നും ഒഴിവാക്കി അടുത്ത സുന്നി മദ്രസ്സയില്‍ ചേര്‍ക്കാനാണ് ഉപ്പയുടെ തീരുമാനം.
കുട്ടിയുടെ സംസാരം കേട്ട് മൌലവി ആകെ വിയര്‍ത്തു. എന്ത് പറയും എന്ന് ഒരു നിശ്ചയവും കിട്ടുന്നില്ല. ബ്രേക്ക്‌ സമയത്ത് മറ്റു മൌലവിമാരുമായി കൂടി ആലോചിച്ചു. പക്ഷെ വല്ലിമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം കണ്ടു പിടിക്കാന്‍ ആര്‍ക്കും പറ്റിയില്ല. തങ്ങള്‍ നില കൊള്ളുന്ന പ്രസ്ഥാനം ഇത്രയും ദുര്ഭലമാനെന്നു എല്ലാവരും തിരിച്ചറിഞ്ഞു. പക്ഷെ ആരും പരിഭ്രമം പുറത്തു കാണിച്ചില്ല. എന്തൊക്കെയാണെങ്കിലും വിഷയം പുറത്തുള്ളവര്‍ അറിയാതെ എങ്ങനെ കൈകാര്യം ചെയ്യും എന്നവര്‍ ഒരുമിച്ചിരുന്നു ആലോചിച്ചു.
ക്ലാസ് കഴിഞ്ഞു പോകുന്ന സമയത്തു കുട്ടിയുടെ കയ്യില്‍ മൌലവി വന്നു ഒരു കുറിപ്പിട്ട കവര്‍ കൊടുത്തു. ചോദ്യത്തിനുള്ള വിശദമായ ഉത്തരം കിട്ടി എന്നാ സന്തോഷത്തില്‍ കുട്ടി വീട്ടിലേക്ക് യാത്രയായി. കയറി ചെന്ന ഉടനെ ഉപ്പ മകനോട് കാര്യം തിരക്കി. സന്തോഷത്തോടെ അവന്‍ കവര്‍ ഉപ്പാക്ക് കൊടുത്തു. ഉമ്മയോട് ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന നിമിഷങ്ങല്‍ക്കായി കൊതിച്ചു കൊണ്ട് അയാള്‍ കവര്‍ തുറന്നു എഴുത്ത് പുറത്തെടുത്തു. തുറന്നു നോക്കിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കയ്യിലിരിക്കുന്നത് മകന്റെ TC . തന്റെ നല്ല കാലം ഒരു വിഡ്ഢി പ്രസ്ഥാനത്തിന്റെ കൂടെ ചിലവ്ഴിച്ചതോര്‍ത്തു ലജ്ജിച്ചു അയാള്‍ തല താഴ്ത്തി. .................................................................
ഖാദിര്‍ കക്കയം

2012, ജനുവരി 5, വ്യാഴാഴ്‌ച

പിഞ്ചു കുഞ്ഞുങ്ങളില്‍ വൈരാഗ്യവും കുശുമ്പും... മഹല്ല്‌ കമ്മിറ്റിക്കാര്‍ ജാഗ്രതൈ!!

ചേളാരിക്കാരുടെ ഗതികേട്‌ ചിന്തിച്ചു നോക്കിയാല്‍ അല്‍ഭുതപ്പെടും...നാളിത്‌ വരെ നിഷിദ്ദമാക്കിയതെല്ലാം ഇന്ന്‌ അവര്‍ക്ക്‌ അനിവാര്യമായിരിക്കുന്നു. സിനിമ ഹലാലാക്കികൊണ്ടരിക്കുന്നു....അതിെന്‍റ ആദ്യരംഗമായി ദര്‍ശനം നടത്തി..കൊഞ്ചികുഴഞ്ഞ്‌ നൃത്തമാടുന്ന മാളുട്ടിമാരില്ലാതെ എനി മുന്നോട്ട്‌ പോകാന്‍ യുവാക്കളെ കിട്ടില്ലാ എന്ന്‌ ഊഹിച്ച്‌ അതിന്‌ കോടികള്‍ ഹലാലാക്കി. ഇസ്ളാമിെന്‍റ ബാലപാഠം പഠിക്കാനെത്തുന്ന പിഞ്ചു കുഞ്ഞുങ്ങളില്‍ ഇസ്ളാം വിലക്കിയ അസൂയയും വൈരാഗ്യവും കുശുമ്പും ഉണ്ടാക്കുന്നു.പാഠം പഠിപ്പിക്കേണ്ടതിന്‌ പകരം കാന്തപുരത്തിനെയും അനുയായികളെയും തരം താഴ്ത്തി കുട്ടികള്‍ക്കിടയില്‍ വൈരാഗ്യത്തിെന്‍റ വിഷവിത്ത്‌ കുത്തിവെക്കുന്നു..മഹല്ല്‌ കമ്മിറ്റിക്കാര്‍ ജാഗ്രതൈ.നാം ചോറ്‌ കൊടുത്ത്‌ ശമ്പളം കൊടുത്ത്‌ ആദരിക്കുന്ന മുസ്ളിയാക്കളെ പറയിപ്പിക്കുന്ന, ഉഖ്‌റവിയായ ആലിമീങ്ങളുടെ കസേരയില്‍ ഇരുന്നു മഹല്ലില്‍ കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം മൌലവിമാരെ നാം എന്തിന്‌ പോറ്റണം...??? ഇത്‌ ചേളാരിക്കാരില്‍ പിടിപ്പെട്ട വൈറസാണ്‌ എന്ന്‌ മനസ്സിലാക്കി തക്ക സമയത്ത്‌ യുക്തമായ തീരുമാനമെടുത്ത്‌ മഹല്ല്‌ സംരക്ഷിക്കുക..

എന്താണ് നാം കാണുന്നത്


ചേളാരി മദ്രസയില്‍ മൌലവിയുടെയ ഹാലു


തിരിച്ചറിയൂ

സകരിയയുടെയ ജീവിതം വഴിത്തിരിവില്‍