എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2010, ജനുവരി 21, വ്യാഴാഴ്‌ച

വിപ്ളവനായകന്‍സുഹൈര്‍ ചുങ്കത്തറ

നവോത്ഥാനത്തിനും നന്മക്കും കൂട്ടിക്കൊടുപ്പ് ! ദോഷം പറയരുതല്ലോ, വിപ്ളവകരങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ ഈ വഹാബി സംഘടനകള്‍ക്കുള്ള മിടുക്ക് ഒന്നു വേറെത്തന്നെയാണ്. ഇപ്പോഴിതാ ത്രസിപ്പിക്കുന്ന പുതിയൊരു വിപ്ളവത്തിന്റെ കഥ പുറത്തുവന്നിരിക്കുന്നു. പെണ്ണുകെട്ട് വിപ്ളവം. മൌലവി വിഭാഗം വഹാബി ഗ്രൂപ്പിലെ മുഴുത്തൊരു നേതാവാണ് കഥയിലെ വിപ്ളവനായകന്‍, സുഹൈര്‍ ചുങ്കത്തറ.
വര്‍ക്ക് ഡിവിഷന്റെ കാര്യത്തില്‍ വഹാബി സംഘടനകള്‍ക്ക് മറ്റാര്‍ക്കുമില്ലാത്ത ശാസ്ത്രീയമായ സംവിധാനങ്ങളുണ്ട്. ഓരോ നേതാവിനും അവരവര്‍ക്കു ചേര്‍ന്ന പണിയാണ് ഏല്‍പ്പിച്ചുകൊടുക്കുക. ഉദാഹരണത്തിന് ഒരാളിനു ഏല്‍പ്പിച്ചുകൊടുത്ത പണി സ്നേഹസംവാദമാണ്. അങ്ങാടിമുക്കില്‍ വായു ഗുളിക വില്‍ക്കുന്നയാളിന്റെ ഡയലോഗുകള്‍ കേട്ടിട്ടില്ലേ. അതുപോലെ ചെത്തിയൊപ്പിച്ച ടൈപ്പുചെയ്തുവെച്ച പ്രസംഗം. ഇടക്കു നിര്‍ത്തി റീസ്റാര്‍ട്ട് ചെയ്തു കൊടുക്കേണ്ടതായി വന്നാല്‍ കുഴങ്ങും. റിക്കാര്‍ഡ് ചെയ്തുവച്ചതിനപ്പുറം പോയാലും പെടും.മദീനയിലെ റൌളാശരീഫ് പൊളിച്ചു നിരപ്പാക്കല്‍ ഇവരുടെ സ്വപ്നപദ്ധതിയാണ്. ഇതിന്റെ പ്രചാരണ ചുമതല ഒരു സലഫിക്കാണ്. ജിന്ന് ശയ്ത്വാന്‍ സ്പെഷ്യലൈസ് ചെയ്തവരും ഷാര്‍ജ ടു നാദാപുരം റൂട്ടില്‍ മാത്രം സഞ്ചരിക്കുന്നവരും കൂട്ടത്തിലുണ്ട്. എസ്എസ്എഫുകാരോടു വാദപ്രതിവാദത്തിനു വന്നു സ്ഥിരമായി തോല്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ മറ്റൊരു കൂട്ടര്‍.
പെണ്ണുകെട്ട് വിപ്ളവത്തിന്റെ ചുമതലക്കാരന്‍ ശരിക്കും വിഷയത്തിനു ഫിറ്റാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമുദായത്തെക്കൊണ്ടു മൊത്തമായി നാലുകെട്ടിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട മൌലവി മുന്‍കൂറായി തന്നെ നാലുകെട്ടി. അതല്ല, നാലുകെട്ടുകയും ഇസ്ലാമെന്നാല്‍ നാലുകെട്ടാണെന്ന് പ്രസംഗിച്ചു നടക്കുകയും ചെയ്യുന്നയാളെ നേതാവാക്കിയതാണെന്നും അഭിപ്രായമുണ്ട്. രണ്ടായാലും ഇയാള്‍ രസികശിരോമണി രാമദാസ് വൈദ്യരെ തോല്‍പ്പിച്ചുകളഞ്ഞു. വൈദ്യരാണ് ലോകചരിത്രത്തില്‍ ആദ്യമായി തെങ്ങുകയറ്റ കോളജ് സ്ഥാപിച്ചതും ജില്ലാ കലക്ടറെ കൊണ്ടുതന്നെ അതുദ്ഘാടനം ചെയ്യിച്ചതും. എന്നാല്‍ ലോകചരിത്രത്തില്‍ തന്നെ ആദ്യമായി പെണ്ണുകെട്ട് കോളജ് സ്ഥാപിച്ച് ഗിന്നസില്‍ കയറാന്‍ പോവുകയാണ് ഈ മൌലവി.ഇസ്ലാം കാര്യം ഒന്നാമത്തേതു ശഹാദത്തു കലിമയാണെന്ന കാര്യത്തില്‍ ചുങ്കത്തറ മൌലവിക്കും യാതൊരു സംശയവുമില്ല. രണ്ടാമത്തേതു നിസ്കാരമാണോ നാലുകെട്ടലാണോ എന്ന കാര്യത്തില്‍ വഹാബി മൌലവിമാര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്. ചുങ്കത്തറ മൌലവിക്കാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. പെണ്ണുകെട്ട് വിപ്ളവത്തിന്റെ ചുമതല ഇയാളെത്തന്നെ ഏല്‍പ്പിച്ചത് ഈ 'തഹ്ഖീഖി'ന്റെ അടിസ്ഥാനത്തിലാണ്. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. നാലുകെട്ട് പ്രസംഗിച്ച് നടന്ന മൌലവി അതിനുവേണ്ടി മാത്രം ഒരു കോളജ് സ്ഥാപിച്ച് കരുത്ത് തെളിയിച്ചു. നാലുകെട്ടിയാള്‍മാരുടെ ഉറച്ച പിന്‍ബലത്തില്‍ പെണ്ണുകെട്ട് വിപ്ളവം പൊടിപൊടിക്കുന്നതിനിടയിലാണ് ഒരു കല്ലുകടി-സൈനബ ചതിച്ചു.
നാലു പുത്തന്‍ തടയുന്ന ഒരിടപാടിന് ഒരെണ്ണത്തിനെ കൂട്ടിക്കൊടുത്തതായിരുന്നു. സമ്പ്രദായമനുസരിച്ച് കുഞ്ഞാട് പാതിരിയെ ധിക്കരിക്കാന്‍ പാടില്ല. പക്ഷെ, പെണ്ണൊരുത്തി എല്ലാം വിളിച്ചു പറഞ്ഞുകളഞ്ഞു. വാര്‍ത്തയും അന്വേഷണവും കേസും കൂട്ടവുമായപ്പോള്‍ ചരിത്രത്തിലെ ആദ്യത്തെ പെണ്ണുകെട്ട് കോളജിന് മറ്റൊരു വിളിപ്പേരു കൂടി കിട്ടിയിരിക്കുന്നു-ചരിത്രത്തിലെ ആദ്യത്തെ കൂട്ടിക്കൊടുപ്പ് കോളജ്. പത്രഭാഷയില്‍ ഇത് പെണ്‍വാണിഭ കോളജായും അറിയപ്പെടാന്‍ ഇടയായി. നോക്കണേ വഹാബി വിപ്ളവങ്ങളുടെ ഓരോ പരിണിതികള്‍.
ചുങ്കത്തറ മൌലവിയുടെ കോളജില്‍ പെണ്‍കുട്ടികളെ ചേര്‍ത്താല്‍ നെയ്യപ്പം തിന്നതുപോലെ കാര്യം രണ്ടല്ല; മൂന്നാണ്. പെണ്‍മക്കളെ കെട്ടിച്ചയക്കേണ്ട ചുമതല പ്രസ്ഥാനം ഏറ്റുകൊള്ളും. അലഞ്ഞുതിരിഞ്ഞു വരുന്ന പരദേശികളുടേയും മൌലവിമാരുടേയും അത്യാവശ്യങ്ങള്‍ വെടിപ്പായി നടന്നുകിട്ടും. പിന്നെ, പെണ്ണിന് സ്ഥിരമായി ഒരു ഭര്‍ത്താവിനെ കിട്ടിയില്ലെങ്കിലും തീര്‍ത്തും ഫ്രീയായി ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ കിട്ടും. എല്ലാവര്‍ക്കും ആദായം-താത്ക്കാലിക കെട്ടുകാരനു താത്ക്കാലിക സുഖം, പെണ്ണിനു പേറു സുഖം! ജീവിതം എത്ര സുന്ദരം.
ചുങ്കത്തറ മൌലവി നടത്തിയത് 'മുത്അ വിവാഹ'മാണെന്നാണ് മടവൂര്‍ വിഭാഗം ആരോപിക്കുന്നത്. ഇസ്ലാം നിരോധിച്ച ഈ ഏര്‍പാടാണ് ശരിക്കും കൂട്ടിക്കൊടുപ്പ്. ശീഈകളില്‍ ഏതോ അവാന്തര വിഭാഗത്തില്‍ ഈ ആചാരം നിലനില്‍ക്കുന്നുണ്ടത്രെ. ഖവാരിജിസത്തിനു പുറമെ ശീഇസം കൂടി ചേര്‍ന്നാല്‍ വഹാബിസം പരിപൂര്‍ണ്ണമാകും. സ്ത്രീധനമില്ലാത്ത സമൂഹവിവാഹം എന്ന തട്ടുപൊളിപ്പന്‍ പരിപാടികള്‍ക്കു പിന്നാലെ ഇതാ സ്ത്രീ ഉടലോടെ ഉരുകിപ്പോവുന്ന അതിമഹത്തായ മറ്റൊരു വഹാബി വിപ്ളവം. ഇതൊക്കെയല്ലെങ്കില്‍ എന്താണ് നവോത്ഥാനം