2011, ഡിസംബർ 27, ചൊവ്വാഴ്ച
യൂത്ത് ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല
തല മറക്കാന്‍ മടിക്കുന്ന സ്ത്രീകളുടെ ശ്രദ്ദക്ക്....
തല മറക്കാന്‍ മടിക്കുന്നവരും, തല മറച്ചിട്ടും അന്യ പുരുഷന്മാരെ കാണുമ്പോള്‍ താനേ തലയിലെ തട്ടം താഴേക്ക് വീണു പോകുന്നവരും, കട്ടി കുറഞ്ഞ വസ്ത്രം കൊണ്ട് തല മറക്കുന്നവരും, തലയുടെ മുന്‍ ഭാഗത്തെ മുടിയുടെ ഡിസൈന്‍ പുറത്തു കാണിച്ചു കൊണ്ട് ബാക്കി ഭാഗം ഭദ്രമായി മറക്കുന്നവരും ആയ സ്ത്രീകളോടും അത്തരം ഉമ്മമാരെ സ്നേഹിക്കുന്ന മക്കളോടും പെണ്‍ കുട്ടികളെ സ്നേഹിക്കുന്ന ഉപ്പമാരോടും ഭാര്യമാരെ സ്നേഹിക്കുന്ന ഭര്താക്കന്മാരോടും സഹോദരിമാരെ സ്നേഹിക്കുന്ന ആങ്ങളമാരോടും ആണ് ഞാന്‍ ഈ എഴുത്തിലൂടെ സംവദിക്കുന്നത്.
തല മറക്കണം എന്ന് അറിവില്ലാത്ത ഒരു സ്ത്രീയെ മുസ്ലിം സമുദായത്തില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുകയില്ല. തല മറക്കല്‍ നിര്‍ബന്ദമാണ് എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില്‍ തല മറക്കുന്ന സ്ത്രീകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ് നമ്മുടെ സമുദായത്തില്‍ തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ ഇത്രയും കൂടുതല്‍ പേര്‍ തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ എഴുത്ത് അയക്കുന്നത്.
നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില്‍ കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍( (..'(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ നരകം കാണാന്‍ ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില്‍ വെച്ച് ഞാന്‍ കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന്‍ എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന്‍ ജിബ്രീല്‍( (..'(അ)നോട് ചോദിച്ചു. ഏതാണ് ആ സ്ത്രീ ജിബ്രീലേ ? അപ്പോള്‍ ജിബ്രീല്‍( (..'(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക് ഇനിയും കൂടുതല്‍ കാണുവാനുണ്ട്.......
(അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി (സ) അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്‍കാലം കുറിക്കുന്നില്ല )
രസൂലുല്ലാഹി (സ) യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള്‍ ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി (സ) യോട് ചോദിച്ചു. ഉപ്പാ, ആ പാവം സ്ത്രീകള്‍ ഈ രീതിയില്‍ മാരകമായി ശിക്ഷിക്കപ്പെടാന്‍ എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ..
രസൂലുല്ലാഹി (സ) വിശദീകരിച്ചു തുടങ്ങി. മകളേ, ഞാന്‍ ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില്‍ തലച്ചോറ് പതഞ്ഞു പൊങ്ങുന്ന ആ സ്തീയുണ്ടല്ലോ, അവള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ തല മുടി പൂര്‍ണമായും മറക്കാതവള്‍ ആയിരുന്നു. അതായത് ആ സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു.
ഇനി എന്റെ പൊന്നു സഹോദരിമാര്‍ ചിന്തിക്കുക. ഈ ദുന്യാവില്‍ വളരെ ചെറിയ കാലയളവില്‍ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ ചെറു ജീവിതത്തില്‍ നമ്മള്‍ മുടി എല്ലാവര്ക്കും മുന്നില്‍ കാണിച്ചു നടന്നിട്ട് നമുക്ക് ലഭിക്കാനുള്ളത് എന്താണ്? മുടി മറച്ചു എന്നത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്താണ്? മുടി സ്റ്റൈല്‍ ആക്കി ഡിസൈന്‍ ചെയ്തു അഹംഭാവത്തോടെ നടന്നിരുന്ന എത്രയോ സ്ത്രീകളെ നമുക്ക് പരിചയം ഉണ്ടാകാം. അവരില്‍ പലരും തല മുടി വെളുത്ത് പോയ കാരണത്താല്‍ ഇന്ന് ഡിസൈന്‍ എല്ലാം ഒഴിവാക്കി തലമുടി കൂട്ടി കെട്ടി നടക്കുന്നത് നാം കാണുന്നു. നമ്മള്‍ കാണിച്ചു നടക്കുന്ന ഈ മുടിയുടെ അവസ്ഥയും ഇത് തന്നെ അല്ലെ? മാത്രം അല്ല, മുടി വെളുക്കുന്നത് വരെ നമ്മള്‍ ഈ ലോകത്ത് ജീവിക്കും എന്നതിന് നമുക്ക് എന്ത് ഉറപ്പാണ് ഉള്ളത്?
പക്ഷെ നഷ്ടപ്പെടാനുള്ളതോ, അത് എത്രയോ വലുതാണ്. ..'. നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത നഷ്ടം ആണ് ഈ മുടി പ്രദര്‍ശനം കൊണ്ട് നമുക്ക് വരാനിരിക്കുന്നത്. സമുദ്രത്തില്‍ നമ്മള്‍ ഒരു വിരല്‍ മുക്കിയാല്‍ നമ്മുടെ വിരലില്‍ വരുന്ന ഒരു തുള്ളി വെള്ളത്തിനോട് നമ്മുടെ ഇഹ ലോക ജീവിത ദൈര്‍ഗ്യം ഉപമിച്ചാല്‍ പരലോക ജീവിതത്തെ സമുദ്രത്തിലെ ബാക്കി വെള്ളത്തോട് ഉപമിക്കാം. അത്രയും വലുതാണ് പരലോക ജീവിതം. ആ പരലോകത്ത് ആളി കത്തുന്ന തീയില്‍ മുടിയില്‍ കെട്ടി തൂക്കപ്പെട്ട രീതിയില്‍ അവസാനമില്ലാത്ത ആ ജീവിതം തള്ളി നീക്കാന്‍ നിങ്ങള്ക്ക് സാധിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ തല മറക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങള്ക്ക് തോന്നിയ പോലെ ജീവിതം അടിച്ചു പൊളിച്ചു കൊള്ളുക.
ഇനി ഈ രീതിയില്‍ നരക ശിക്ഷ അനുഭവിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ, നിര്‍ബന്ധമായും തല മറക്കണം. മറച്ചേ തീരൂ. അല്ലെങ്കില്‍ മേല്‍ പറഞ്ഞ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ശരിക്കും മനസ്സികാക്കുക. ജീവിതത്തില്‍ വല്ലപ്പോഴും തല വേണ്ട പോലെ മറക്കാതെ നടന്നിട്ടുണ്ടെങ്കില്‍ രബ്ബിനോട് തൗബ ചെയ്തു മടങ്ങുക. ശിഷ്ട ജീവിതത്തില്‍ ഒരിക്കലും തല മറക്കാതെ പുറത്തിരങ്ങാതിരിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ...ആമീന്‍.
സ്നേഹത്തോടെ-
-Dr . മന്ഹ മഹനൂര്‍
2011, ഡിസംബർ 22, വ്യാഴാഴ്‌ച
ഒരു വേദിയില്‍ ഇങ്ങിനെ ഒരിക്കലും പാടില്ലാ.....ചേളാരി തീരുമാനമാണ് പോല്
2011, ഡിസംബർ 21, ബുധനാഴ്‌ച
2011, നവംബർ 19, ശനിയാഴ്‌ച
എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.
2011, ഒക്‌ടോബർ 27, വ്യാഴാഴ്‌ച
മര്‍ഹൂം കണ്ണിയത്ത് ഉസ്താദിനെ തഴഞ്ഞു
ഇബാദത്തുകളുമായി മുന്നോട്ട് പോയിരുന്ന മഹല്ലുകളില്‍ എസ്.കെ.യുടെ ഇബ്ളീസുകള്‍ പണ്ഡിത വേഷം അണിഞ്ഞു റിയാലിറ്റി ഷോയിലേക്ക് പാവപ്പെട്ട യുവതികളെ പണം കൊടുത്ത് വല വീശി. ഇപ്പോള്‍ ഖുതുബയുടെ മുമ്പ് തറ പ്രസംഗത്തിന് ഫത്‌വ പുറപ്പെടീച്ചു. മര്‍ഹൂം കണ്ണിയത്ത് ഉസ്താദിനെ ഇവര്‍ തഴഞ്ഞു. ശംസുല്‍ ഉലമയുടെ മുഖം കെടുത്തിയവര്‍ക്ക് റസൂലുള്ളാെന്‍റ ആസാറുകളെ കളിയാക്കുന്നവര്‍ക്ക് സ്വന്തം പിതാവിനെപ്പോലും പരിഹസിക്കുന്ന ഈ കാട്ടാളന്‍മാര്‍ക്ക് അതിലപ്പുറം ചെയ്യാന്‍ കഴിയും...
ശാഫി അരീക്കോട്
2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച
ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്
കൂരിയാട് ഗാനമേള സദസ്സില്‍ .
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇകെ സമസ്ത ശംസുല്‍ ഉലമയെ മുഖംകെടുത്തി പ്രസിദ്ധീകരിച്ചു
ഇകെ സമസ്ത ശംസുല്‍ ഉലമയെ മുഖംകെടുത്തി പ്രസിദ്ധീകരിച്ചു
ലീഗ്-കാന്തപുരം ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിനെ പ്രതിരോധിക്കാനും സമ്മേളനങ്ങളും യോഗങ്ങളും കൂടുന്ന ഇകെ വിഭാഗം ഒടുവില്‍ തങ്ങളുടെ എല്ലാമെല്ലാമായ ശംസുല്‍ ഉലമയുടെ മുഖം കെടുത്തി സ്വന്തം പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു. ഇപ്പോഴത്തെ ഇകെ വിഭാഗത്തിന്റെ നിലപാടകളോട് യോജഡിക്കാത്ത പലരും ഇകെയെ ബഹുമാനിക്കുന്നവരാണ്. ബഹുവന്ദ്യരായ ശസുല്‍ ഉലമയെ ഇങ്ങനെ വിറ്റ് കാശാക്കണോ? കേവലം ഒരു തൊപ്പി പഠിപ്പിക്കാനായി ശസുല്‍ ഉലമയെ വികൃതമക്കണോ?
പുതിയ അധ്യയന വര്‍ഷം സ്വന്തം മദറസകളില്‍ പഠിപ്പിക്കാന്‍ വേണ്ടി മൂന്നാം ക്ലാസിലേക്ക് തയ്യാര്‍ ചെയ്ത 'ലിസാനുല്‍ ഖുര്‍ആന്‍' എന്ന പുസ്തകത്തിലെ മൂന്നാം പാഠത്തിലാണ് ശംസുല്‍ഉലമയുടെ മുഖം വികൃതമായി പ്രസിദ്ധീകരിച്ചത്. തലപ്പാവിനെ പരിചയപ്പെടുത്താന്‍ വേണ്ടി ശംസുല്‍ ഉലമയുടെ ചിത്രം മുഖം മായ്ച്ച് കളഞ്ഞ് പ്രസിദ്ധീകരിച്ചത്. ഇകെ വിഭാഗത്തിന്റെ പുസ്തകങ്ങളിലും സി ഡി കളിലും ഫള്കസ് ബോര്‍ഡുകളിലും വ്യാപകമായി പ്രദര്‍ശിപ്പിക്കാറുള്ള ചിത്രത്തിന്റെ കണ്ണ് മുതല്‍ താഴേക്ക് മായ്ച്ച് കളഞ്ഞ് നെറ്റിയും ചെവിയും തലപ്പാവും മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഒറ്റനോട്ടത്തില്‍ തന്നെ ശംസുല്‍ ഉലമയുടെ മുഖമാണെന്ന് വ്യക്തമാവുന്ന ചിത്രം മുഖം മായ്ച്ച് പ്രസിദ്ധീകരിച്ചതില്‍ ദുരുഹതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
മുമ്പ് ചില പ്രസിദ്ധീകരണങ്ങള്‍ തങ്ങന്‍മാരുടെ ചിത്രം വികൃതമാക്കി എന്ന ആക്ഷേപിക്കുന്നവര്‍ സ്വന്തം പാഠ പുസ്തകത്തില്‍ തന്നെ ശംസുല്‍ ഉലമയുടെ ചിത്രം വികൃതമാക്കി പ്രസിദ്ധീകരിച്ചതിനെ കുറിച്ചെന്താണ് പറയുക?
ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?
ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?
2011, ജൂലൈ 13, ബുധനാഴ്‌ച
ഹാഷിം ഹാജി മനസ്സ് തുറക്കുന്നു
പി കെ ഹാഷിം ഹാജി/ജംഷിദ് നരിക്കുനി
ജമാഅത്തെ ഇസ്‌ലാമി പൊതുസമൂഹത്തില്‍ എന്നും ചര്‍ച്ചാവിഷയമാണ്. ഒരു സംഘടന അതും ഒരു മത (രാഷ്‌ട്രീയ) സംഘടന ഇത്രയധികം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. ജമാഅത്തിന്റെ ആദര്‍ശസംഹിതകള്‍ പൊതുസമൂഹത്തിന് അപകടം വരുത്തുന്നതാണോ? അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം സംശയത്തിന്റെ കണ്ണടക്കുള്ളിലൂടെ നിരീക്ഷിക്കപ്പെടുന്നതെന്തുകൊണ്ടായിരിക്കും? ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കേണ്ടതും അവര്‍ തന്നെയാണ്.
സയ്യിദ് മൗദൂദി യുടെ അറുപഴഞ്ചനും അപരിഷ്‌കൃതവുമായ യുക്തിവിചാരങ്ങളെ പ്രചരിപ്പിച്ചുവരുന്ന അവര്‍ തന്നെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആളുകളായി സ്വയം ചമയുന്നതും നാമിന്ന് കാണുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരുന്ന ഹാഷിം ഹാജി ജമാഅത്തിന്റെ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റിന് കീഴിലാണ് എറണാകുളം മദീനാ മസ്‌്‌ജിദ്. മദീന മസ്‌ജിദ് വിഷയത്തില്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത് വലിയ അനീതിയാണ്. ഒരു കാലത്ത് എറണാകുളത്തെ ജമാഅത്തിനെ പ്രതിനിധീകരിച്ചത് ഹാഷിം ഹാജിയായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം തന്റെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ജമാഅത്തിന്റെ ആദര്‍ശനിലപാടുകളിലെ വൈകൃതങ്ങളെകുറിച്ച് സംസാരിക്കുകയാണിവിടെ.
കുടുംബപശ്ചാത്തലം?
കണ്ണൂര്‍ ജില്ലയിലെ എടക്കാട് ഗ്രാമത്തില്‍ പി കെ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ മകനായി 1936ലാണ് ജനനം. ഉപ്പ ബിസിനസ്സുകാരനായിരുന്നു. ഇസ്‌ലാഹി ആദര്‍ശമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. കെ എം മൗലവി, ഇ കെ മൗലവി, സീതി സാഹിബ് തുടങ്ങിയവരോടൊപ്പം ഉപ്പ പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനേഴാമത്തെ വയസ്സില്‍ തന്നെ ബിസിനസ് ആവശ്യാര്‍ഥം മദ്രാസില്‍ പോയ ഓര്‍മയുണ്ട്. പിന്നീട് 1958ല്‍ എറണാകുളത്ത് സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങി. പുല്ലേപ്പടി സലഫി മസ്‌ജിദിലായിരുന്നു നമസ്‌കാരം നിര്‍വഹിക്കാനും മറ്റും പോയിരുന്നത്. ഇസ്‌ലാഹി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ അപ്രതീക്ഷിതമായാണ് ജമാഅത്തില്‍ എത്തിപ്പെട്ടത്.
പുല്ലേപ്പടി സലഫി മസ്‌ജിദില്‍ ഞാന്‍ ആക്‌ടിംഗ് മുതവല്ലിയായിരിക്കെ അവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ വരികയും ഞാനവര്‍ക്ക് അവിടെ അഭയം നല്‍കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ 1966ല്‍ അനുഭാവിഹല്‍ക്ക രൂപീകരിക്കുകയും ഞാനതില്‍ അംഗത്വമെടുക്കുകയും ചെയ്‌തു. ഈ പള്ളിയില്‍ ഒരു ജമാഅത്ത് ഖത്വീബിനെ നിയമിക്കുകയും ചെയ്‌തു. 1974 ആയപ്പോഴേക്കും കെ ഉമര്‍ മൗലവിയുടെ ശക്തമായ ബോധവത്‌കരണം കാരണം ഇവിടെയുള്ള ഭൂരിപക്ഷവും ജമാഅത്ത് വിരോധികളായി മാറി. ഞാനപ്പോഴും അതില്‍ തന്നെ ഉറച്ചുനിന്നു. സയ്യിദ് മൗദൂദിയുടെ കടുത്ത ആരാധകനും അന്ധമായി അദ്ദേഹത്തെ ആദരിക്കുന്നവനുമായിരുന്നു ഞാന്‍. ഉമര്‍ മൗലവി മൗദൂദിയെ വിമര്‍ശിച്ച് സംസാരിക്കുന്നതില്‍ അത്യധികം അസ്വസ്ഥനായിരുന്നു ഞാന്‍. ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്വര്‍ഗപ്രവേശത്തിന് നല്ലതെന്ന് ഞാനുറച്ചുവിശ്വസിച്ചു. അപ്രതീക്ഷിതമായ ഒരെത്തിപ്പെടലായിരുന്നു ജമാഅത്തില്‍.
ജമാഅത്തില്‍ നിന്ന് പടിയിറങ്ങിയതിനെക്കുറിച്ച്?
എറണാകുളത്ത് ഞാന്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഒരു ട്രസ്റ്റ്‌മെമ്പറായിരുന്നു പള്ളുരുത്തി ഹാജി. ജമാഅത്തിന്റെ വലയില്‍ പെട്ടുപോകുന്നതിനെക്കുറിച്ച് എന്നെ നിരന്തരം താക്കീത് ചെയ്യുമായിരുന്നു. എന്നാല്‍ ഞാന്‍ അപ്പോഴൊന്നും ജമാഅത്തില്‍ ഒരു കുറ്റവും കണ്ടിരുന്നില്ല. എന്നാല്‍ അവരുടെ ആദര്‍ശമില്ലായ്‌മയും നിലപാടുകളിലെ വഞ്ചനയുമെല്ലാം എനിക്ക് പതുക്കെ ബോധ്യപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക് സെന്ററിനെ അവരുടെ എ കെ ജി സെന്ററാക്കാന്‍ അവര്‍ പണിയെടുത്തു. 2008ല്‍ പ്രസ്‌തുത സ്ഥാപനം പൂര്‍ണമായി അവരുടെ അധീനതയിലായി.
മൗദൂദി വിവക്ഷിച്ച ജനാധിപത്യ-മതേതരത്വ കാഴ്‌ചപ്പാടുകള്‍ എങ്ങനെ വിശദീകരിക്കാനാകും?
ജനാധിപത്യത്തെയും മതേതരത്വത്തെയും തലകീഴാക്കി അവതരിപ്പിക്കുകയാണദ്ദേഹം ചെയ്‌തത്. അതോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ടത് ഇത്തരം കാഴ്‌ചപ്പാടുകളെയും ചിന്തകളെയും അവതരിപ്പിക്കുക വഴി മൗദൂദിയുടെ നേതൃത്വത്തില്‍ നടന്നത് ഒരു നാടകം കളി മാത്രമാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ സങ്കല്‌പങ്ങളും ഈ നാടകത്തിലെ വ്യത്യസ്‌ത എപ്പിസോഡുകള്‍ മാത്രമാണ്. റൂദാദ് ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ ഈ നാടകം കൃത്യമായി തെളിഞ്ഞു കാണാം. പഴഞ്ചന്‍ ഇസ്‌ലാമിനെ ഒഴിവാക്കി പുതിയ ഇസ്‌ലാമിനെ അവതരിപ്പിക്കാനാണദ്ദേഹം അതിലൂടെ ശ്രമിക്കുന്നത്. താന്‍ വിഭാവനം ചെയ്യുന്ന പുതിയ ഇസ്‌ലാമില്‍ അമുസ്‌ലിംകള്‍ക്ക് പോലും അംഗമാകാമെന്നും, കൃത്യമായ ആലോചനകള്‍ക്കു ശേഷം മാത്രമേ ഇതില്‍ അംഗമാകേണ്ടതുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തുന്നു. ഈ പുതിയ ഇസ്‌ലാമില്‍ നിന്നും പുറത്തുപോയാല്‍ അവന്‍ മുര്‍തദ്ദ് (മതപരിത്യാഗി) ആയിത്തീരുമെന്നതിന് ആയത്തും ഉദ്ധരിക്കുന്നുണ്ട്. ഇപ്പോള്‍ ജമാഅത്തില്‍ നിന്നും പുറത്തുപോയ ഹമീദ് വാണിമേല്‍ മൗദൂദിയുടെ വീക്ഷണപ്രകാരം മുര്‍തദ്ദിന്റെ പട്ടികയില്‍ പെടുമോ എന്നത് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. സമൂഹത്തെ വഴിതെറ്റിക്കുന്ന ചിന്തകളാണ് മൗദൂദിയുടെ ഓരോ കാഴ്‌ചപ്പാടുകളും. ഖുര്‍ആന്റെ യഥാര്‍ഥ അര്‍ഥവും ആശയവും അതിന്റെ മുഴുവന്‍ സ്‌പിരിറ്റോടെ തനിക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നതരത്തിലാണ് അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണങ്ങളും.
മൗദൂദിയുടെ മതരാഷ്‌ട്രവാദ സങ്കല്‌പങ്ങള്‍ ആധുനിക ജമാഅത്തുകാര്‍ കയ്യൊഴിഞ്ഞിട്ടുണ്ടോ?
മൗദൂദി പഠിപ്പിച്ച മതരാഷ്‌ട്രവാദ സങ്കല്‌പം മുറുകെ പിടിക്കുന്നവര്‍ തന്നെയാണ് ആധുനിക ജമാഅത്തുകാര്‍. ഇപ്പോഴുമവര്‍ മതരാഷ്‌ട്രവാദത്തെ പരിചയപ്പെടുത്തുന്ന സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മൗദൂദിയുടെ ആദര്‍ശങ്ങള്‍ എവിടെയും തിരുത്തിയതായി അറിയില്ല. ഒരു ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ നിര്‍മിതിക്ക് വേണ്ടിയാണ് ഇസ്‌ലാമിലെ നമസ്‌കാരം പോലുള്ള ആരാധനകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ളതെന്ന് പോലും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്‌ലാം മതത്തെ മതരാഷ്‌ട്രവാദത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കി വിലയിരുത്തിയതിന്റെ സ്വാഭാവിക പരാജയം മാത്രമാണ് മൗദൂദിയുടെ ഓരോ ചിന്തയിലും തെളിഞ്ഞുകാണുന്നത്.
മൗദൂദിയെ തള്ളാനും കൊള്ളാനും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇന്നത്തെ ജമാഅത്തുകാരുള്ളത്. പൊളിഞ്ഞുതീരാറായ ഒരു വീടുപോലെയാണിന്ന് ജമാഅത്ത്. മൗദൂദിയുടെ വിഷലിപ്‌ത വിചാരങ്ങള്‍ ഉപേക്ഷിക്കാത്തിടത്തോളം കാലം അവര്‍ക്ക് സമൂഹത്തില്‍ നിന്ന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുകൊണ്ടേയിരിക്കും.
ഇന്ത്യപോലുള്ള ജനാധിപത്യ, മതേതരത്വ സമൂഹത്തില്‍ മതരാഷ്‌ട്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എത്രമാത്രം മുന്നോട്ട് പോകാനാകും?
ഇന്ത്യപോലുള്ള ബഹുമത സമൂഹത്തില്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ള തീവ്ര ചിന്താവിഭാഗക്കാര്‍ക്ക് നിലനിന്നുപോരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ട്. തീവ്രവാദികള്‍ എപ്പോഴും മനുഷ്യന്റെ വികാരത്തെയാണ് ഫോക്കസ് ചെയ്യുന്നത്. അവിവേകികളും, വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്ന് വീഴുക സ്വാഭാവികം. വിദ്യാവിഹീനരും യാഥാസ്ഥിതികരും അന്ധമായ അനുകരണ സ്വഭാവമുള്ളവരും കേരളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളതെന്നത് മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക് നിലനിന്നുപോരാനുള്ള സാധ്യത നല്‌കുന്നുണ്ട്. എന്നിരുന്നാലും കരുത്തുറ്റ ജനാധിപത്യ മതേതരത്വബോധമുള്ള കേരളീയര്‍ക്ക് ഇത്തരം മതരാഷ്‌ട്രവാദ ചിന്താഗതിക്കാരെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്‌ലാമിക്കും ആര്‍ എസ് എസ്സിനുമൊന്നും ഇവിടെ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത്.
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശരിയായ അറിവിലേക്കെത്തിച്ചേര്‍ന്നാല്‍ ഹുകൂമത്തെ ഇലാഹിയും, ഇഖാമത്തുദ്ദീനുമെല്ലാം വലിച്ചെറിയാന്‍ കഴിയും. മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക് അധിക ദൂരം സഞ്ചരിക്കാനാവില്ല. ചരിത്രം അതാണ് പഠിപ്പിച്ചുതരുന്നത്. റഷ്യയില്‍ കമ്യൂണിസ്റ്റ് ആദര്‍ശം കരിഞ്ഞുവീണതും, മൗദൂദിയുടെ തലതിരിഞ്ഞ സങ്കല്‌പങ്ങള്‍ അപ്രായോഗികമാണെന്ന് വ്യക്തമായതുമെല്ലാം ഉദാഹരണം.
ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട് വിമര്‍ശനവിധേയമാകുന്നു?
സത്യത്തിന്റെയോ ധര്‍മത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആദര്‍ശത്തിന്റെ വക്താക്കളാണവര്‍. നിമിഷ നേരം കൊണ്ട് തങ്ങളുടെ ആദര്‍ശം മാറ്റിപ്പറയാന്‍ ധൈര്യപ്പെടുന്ന ഒരു സംഘടന ഇവിടെയില്ല. മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി മാറ്റി ഇഖാമത്തുദ്ദീന്‍ കൊണ്ടുവന്നു. ഹറാമാക്കിയ വോട്ട് ഹലാലാക്കി. മൂല്യം നോക്കിയുള്ള വോട്ട് ചെയ്യല്‍ മതിയാക്കി, മൂല്യമളക്കാനുള്ള അളവുകോലുമായി നടന്ന് ഒടുവില്‍ അങ്കലാപ്പില്‍ പെട്ടു. കേരള മുസ്‌ലിംകളെ ഇസ്‌ലാമിന്റെ മഹത്തായ പ്രതലത്തില്‍ നിന്നും തികച്ചും വികലമായ ആദര്‍ശത്തിലേക്കെത്തിക്കാന്‍ പണിയെടുക്കുകയും സമൂഹത്തില്‍ കോമാളിവേഷം കെട്ടുകയും ചെയ്യുന്നവര്‍ വിമര്‍ശിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവരാണ്. ഒന്നു ചോദിക്കട്ടെ, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നിലവില്‍ വന്നുവെന്നിരിക്കട്ടെ. കേരളത്തിലവര്‍ ആരെയാണ് മുഖ്യമന്ത്രിയാക്കാന്‍ താല്‌പര്യപ്പെടുക? ഭരണീയരായവര്‍ക്ക് ഏത് തരത്തിലുള്ള ഭരണവ്യവസ്ഥയാണിവര്‍ നടപ്പിലാക്കുക?
തങ്ങള്‍ മതരാഷ്‌ട്രവാദക്കാരല്ലെന്ന് അവകാശപ്പെടുന്നവരാണ് ജമാഅത്തുകാര്‍.
മതരാഷ്‌ട്രവാദക്കാര്‍ മതരാഷ്‌ട്രവാദം തങ്ങള്‍ക്കില്ലെന്ന് പറയുന്നതിലെന്തര്‍ഥമാണുള്ളത്? അവര്‍ ആരെയൊക്കെയോ ഭയപ്പെടുന്നുവെന്നാണിത് തെളിയിക്കുന്നത്. കാറല്‍ മാര്‍ക്‌സിന്റെ പേരില്‍ നിന്നാണ് മാര്‍ക്‌സിസ്റ്റ് എന്നത് രൂപംകൊള്ളുന്നത്. അവര്‍ മാര്‍ക്‌സിസ്റ്റുകാരായി അറിയപ്പെടുന്നതിനെ വെറുക്കുന്നുമില്ല. എന്നാല്‍ ജമാഅത്തുകാര്‍ അവരുടെ ആചാര്യന്റെ പേര് ചേര്‍ത്തുള്ള വിളി ഇഷ്‌ടപ്പെടുന്നുമില്ല. മാര്‍ക്‌സിസ്റ്റ് എന്ന പേരുപോലെ മൗദൂദിസ്റ്റ് എന്ന് പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്? പക്ഷെ, അങ്ങനെ വിളിക്കുന്നതവര്‍ വെറുക്കുന്നു. ഇതുതന്നെയാണ് മതരാഷ്‌ട്രവാദത്തിന്റെയും സ്ഥിതി. മതരാഷ്‌ട്രവാദം പ്രചരിപ്പിക്കുന്ന സാഹിത്യങ്ങള്‍ അവരുടെ പ്രസാധനാലയങ്ങള്‍ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ടല്ലോ? ഹമീദ് ചേന്ദമംഗല്ലൂരിനെയും എം എന്‍ കാരശ്ശേരിയേയുമെല്ലാം ഇത്രയധികം പണിയെടുപ്പിച്ചത് ജമാഅത്തിന്റെ `മതരാഷ്‌ട്രവാദ' ആശയമല്ലാതെ മറ്റെന്താണ്?
ജമാഅത്ത് രാഷ്‌ട്രീയപ്പാര്‍ട്ടിയെക്കുറിച്ച്?
അതില്‍ അത്ഭുതപ്പെടാനില്ല. അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്. ഇസ്‌ലാമികമായ അഡ്രസ്സുള്ള പാര്‍ട്ടിയല്ല അവര്‍. അവരെ ഒരു മതസംഘടനയായി വിലയിരുത്താന്‍ ഒരിക്കലും സാധ്യമല്ല. ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി പടുത്തുയര്‍ത്തപ്പെട്ട യുക്തി വിചാരങ്ങളുടെ സങ്കേതമാണവര്‍. രാഷ്‌ട്രീയം ഒരു കാലത്ത് അവര്‍ക്ക് ഹറാമായിരുന്നു. ഇന്നത് ഹലാലായി. ഹുകൂമത്തെ ഇലാഹി എന്നത് മാറ്റി ഇഖാമത്തുദ്ദീനാക്കി. വ്യതിയാനങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താനുണ്ട്.
ജമാഅത്തിനെ ദേശവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിച്ച ഇടതുപക്ഷത്തെ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ പിന്തുണച്ചതിനെപ്പറ്റി?
ഇതില്‍ അത്ഭുതപ്പെടാനെന്താണുള്ളത്? കൂട്ടുകൂടാന്‍ ഏറ്റവും യോഗ്യരാണിവര്‍. കക്കോടിയിലും കിനാലൂരിലുമെല്ലാം ഇടതുപക്ഷത്തില്‍ നിന്നും പൊതിരെ തല്ലുകിട്ടിയിട്ടും ഇടതിനോടുള്ള പ്രേമത്തിന്റെ രസതന്ത്രമാണ് ഇനിയും പിടികിട്ടാത്തത്! ഈ രണ്ടു കക്ഷികളും ഇസ്‌ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയവരാണ്.
വ്യത്യസ്‌ത രാഷ്‌ട്രീയപ്പാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന് മതത്തെ കൂട്ടുപിടിക്കുന്നതിനോടാണ് വിയോജിപ്പ്. മുസ്‌ലിംലീഗ് കേരളത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം പങ്കാളിത്തമുള്ള രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്. പക്ഷെ, അവരൊരിക്കലും മതത്തെ ഉപയോഗിച്ച് രാഷ്‌ട്രീയത്തില്‍ ചൂഷണം നടത്താറില്ല. ജമാഅത്ത് പാര്‍ട്ടി ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നുവെങ്കില്‍ നാളെ ബി ജെ പിയെയായിരിക്കും കൂട്ടുപിടിക്കുന്നത്.
മൌദൂദികള്‍ക്കും മടവൂരികള്‍ക്കും എന്തു ദീന്‍- Moulavi Group
യഥാര്‍തത്തില്‍ മടവൂരികളും അവരുടെ മയിലുപയോഗിച്ചു മൌദൂ ദികളും പരിഹസിക്കുന്നത് പ്രവാചക തിരുമെനിയെയാണ്. കാരണം പല്ലിയെ കൊല്ലണമെന്ന് പറയുന്നത് കെ.എന്‍ എം കാരല്ല. പ്രത്വൂത നബി (സ) യാണ്. അത് ബുഖാരിയും മുസ്ലിമും സംയുക്തമായി ഉദ്ധരിച്ച ഏറ്റവും പ്രബലമായ (മുത്തഫകുന് അലൈഹി ) ഹദീസിലുണ്ട്. തങ്ങളുടെ ബുദ്ധിക്കും ചിന്തയ്ക്കും നടപടി ക്രമങ്ങള്‍ക്കും യോജിക്കാത്തവ തള്ളുക എന്ന ജൂദ ക്രൈസ്തവ പാരമ്പര്യമാണ് മടവൂരി, മൌദൂദി ഫാസിക്കുകള്‍ പുനരുജ്ജീവിപ്പിചു കൊണ്ടിരിക്കുന്നത്.
തൊണ്ണൂറ്റി മൂന്നില്‍ പ്രസിദ്ധീകരിച്ച റിയാളു സ്വാലിഹീന്‍ പരിഭാഷയില്‍ ഇന്ന് ഈ ദുഷ്പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബ്ദു സ്സലാം സുല്ലമി (എടവണ്ണ) എഴുതിയത് നോക്കൂ.
ഇമേജ് കണ്ടില്ലെങ്കില്‍ അറ്റാച്മെന്റ് നോക്കുക ഇനി മടവൂരികളോട് ചോദിക്കട്ടെ 1993 മുതല്‍ ഭൂമി മലയാളത്തിലെ മുസ്ലിം സാധാരണക്കാര്‍ക്കിടയിലും വിശേഷിച്ചു മുജാഹിദുകള്‍ക്കിടയിലും (ഇപ്പോള്‍ ദാരുസ്സലാം പബ്ലികേഷന്സിലൂടെ വിദേശി മലയാളികള്‍ക്കിടയിലും) ആയിരക്കണക്കിന് കോപികള്‍ നിങ്ങള്‍ പ്രചരിപ്പിച്ചതല്ലേ സുല്ലമിയുടെ ഈ ഹദീസ് പരിഭാഷ?
"പ്രവാചക ചര്യ യനുസരിച്ച് ജീവിതം ക്രമ പെടുത്താനാഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് എറേ ഉപകാര പ്രദം" എന്ന് പുറം ചട്ടയില്‍ത്തന്നെ എഴുതിയ ഈ പാരിഭാഷയിലൂടെ 2002 വരെ സംയുക്തമായും പിന്നീട് നിങ്ങള്‍ ഒറ്റക്കും പ്രചരിപ്പിച്ച ഈ 'പല്ലി വധം' എന്ന് മുതല്‍ക്കാ ണ് ആശയ വ്യതിയാനവും അന്ത വിശ്വാസവുമായത്? സുല്ലമി മടവൂരിസത്തില്‍ 'ബൈഅത്തു' ചെയ്തത് മുതല്‍ക്കാണോ? മറുപടി പറയണം.
സലാം സുല്ലമിയുടെ പരിഭാഷയും ശബാബും മാത്രമല്ല, യുവതയുടെ ഇസ്ലാം മൂന്നാം വാല്യത്തിലൂടെയും 'പല്ലി വധം' മടവൂരികള്‍ പ്രച്ചരിപ്പിച്ചിട്ടുണ്ട്. 1998 ല്‍ യുവത പുറത്തിറക്കിയ ഇസ്ലാം 3 വാല്യത്തില്‍ കൊല്ലാന്‍ അനുവദിക്കപെട്ടവ എന്ന അധ്യായത്തില്‍ കാക്ക,കഴുകന്‍ ,തേള്‍, എലി കടിക്കുന്ന നായ എന്നിവയെ പോലെ പല്ലിയേയും കൊല്ലണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'എലിയും പല്ലിയും' എന്ന സബ് ഹെഡിങ്ങിനു കീഴില്‍ എഴുതിയിരിക്കുന്നത് നോക്കൂ. 'പല്ലിയും ദുഷ്ട ജന്തുക്കളില്‍ പെട്ടതാണ്.' സഅദ്ബിന്‍ അബീ വഖ്‌ആസ് (റ) പറയുന്നു. നബി (സ) പല്ലിക്ക് ഫുവൈസിക് (കൊച്ചു അധര്‍മ്മി) എന്ന് നാമകരണം ചെയ്തു . (മുസ്ലിം). (ഇസ്ലാം 3 /245 (മടവൂരി പ്രസിദ്ദീകരണം )) പരിഭാഷയില്‍ ' ഈ ഹദീസുകള്‍ പരിശോദനയ്ക്ക് വിധേയമാണ് എന്ന് അടി കുറിപ്പെഴുതുകയല്ലാതെ ഹദീസുകള്‍ ദുര്‍ഭലമാനെന്നോ ബുദ്ധിക്കും കുര്‍ ആനിനും എതിരാകയാല്‍ തള്ളി കളയണം എന്ന്, ഇന്ന് പറയും പോലെ അന്ന് തീര്ത്തു പറയാത്തത് എന്തു കൊണ്ടായിരുന്നു?
പ്രബലമായ ഹദീസുകളുടെയൊക്കെ സനദുകള്‍ ബലഹീന മാണെന്ന് ജല്‍പ്പിക്കുന്ന സുല്ലമിയുടെ അനുയായികളെ... ശബാബെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ? 2006 ഏപ്രില്‍ 7 ലെ ശബാബില്‍ പല്ലിയെ കൊല്ലെണമെന്ന ഹദീസിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ 'ഈ വിഷയകമായ ഹദീസിന്റെ സനദിന് (നിവേദക പരമ്പരയ്ക്ക്) ന്യൂനത യുള്ളതായി ആരും ചൂണ്ടി കാണിച്ചു കണ്ടിട്ടില്ല' എന്നല്ലേ മറുപടി കൊടുത്തത്? പ്രബലമായ ഇത്തരം ഹദീസുകളെ ദുര്‍ന്യായം പറഞ്ഞു തള്ളുന്നതിന്റെ പേരാണ് 'ഹദീസ് നിഷേധം' എന്നത് ഇനിയെങ്കിലും ഓര്‍ത്തു വെക്കുക. കെ എന്‍ എമ്മിനോടായിട്ടുള്ള വൈര നിര്യാധന ബുദ്ധി കാരണം മുമ്പെഴുതി വിട്ടതെല്ലാം മറന്നു പോയോ?
2011, ജൂലൈ 11, തിങ്കളാഴ്‌ച
ഒഹ്ഹാബികളെ പോലീസ് കൈയ്യോടെ പിടി കൂടിയ ഫോട്ടോ അടക്കമുള്ള പേപ്പര്‍ ന്യൂസ്
ഇരുളിെന്‍റ മറവില്‍ മഖ്ബറയില്‍ കളവ് നടത്തുകയും ശേഷം മഖ്ബറ തന്നെ പൊളിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ നമുക്ക് എങ്ങിനെ പരിചയപ്പെടാം സലഫികള്‍ എന്നും മുജാഹിദുകള്‍ എന്നും ഖുര്‍ആനും സുന്നത്തും മുറുക്കി കൊല്ലുന്നവരെന്നും വിളിക്കാമെങ്കില്‍ ... ഈ ഒഹ്ഹാബികളെ പോലീസ് കൈയ്യോടെ പിടി കൂടിയ ഫോട്ടോ അടക്കമുള്ള പേപ്പര്‍ ന്യൂസ്
Gudalur NaduKani Churathilea Maqabara
2011, ജൂലൈ 10, ഞായറാഴ്‌ച
2011, ജൂലൈ 7, വ്യാഴാഴ്‌ച
2011, ജൂലൈ 6, ബുധനാഴ്‌ച
കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത്
കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത് ? എവിടെയാണിയാള്‍.... ആരാണ് ഈ സ്വാമിക്ക് പിതാവാകാന്‍ ഭാഗ്യാവാന്‍....നിഷ്പക്ഷമായി ചിന്തിക്കൂ....കാര്യങ്ങള്‍ വിലയിരുത്തൂ..പ്രതികരിക്കുക.എ.പിയായാലും ഇ.കെ.ആയാലും....
ഹനീഫ കായക്കൊടി ഒറ്റപ്പെടുന്ന സംവാദത്തിലെ പച്ചക്കള്ളം
2011, ജൂൺ 29, ബുധനാഴ്‌ച
മദീനയിലുള്ള റസൂലുള്ളാെന്‍റ പച്ച ഖുബ്ബ തകര്‍ക്കും
മദീനയിലുള്ള റസൂലുള്ളാെന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന് മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന് പറഞ്ഞ് അവര്‍ക്ക് ഓശാന പാടുന്നവര്‍ ഇത് ഒന്ന് കാണുക
2011, ജൂൺ 28, ചൊവ്വാഴ്ച
നരകത്തിലേക്ക് പോകാതിരിക്കുവാന്‍ മൌലവി പറയുന്ന എളുപ്പ വഴി കാണുക..ശംസുല്‍ ഉലമയെ വലിച്ചെറിയു......
നരകത്തിലേക്ക് പോകാതിരിക്കുവാന്‍ മൌലവി പറയുന്ന എളുപ്പ വഴി കാണുക..ശംസുല്‍ ഉലമയെ വലിച്ചെറിയു......
സ്വലാഹി എന്താണ് ഇവിടെ പറയുന്നത്....ചെ.......നാറുന്നു... ആസനത്തില്‍ ഊത്ത് പ്രോഗ്രാം
ഞങ്ങളാരും ഒരാളെയും ചീത്ത പറയാന്‍ പോകാറില്ല എന്ന് പറയുന്ന സാക്ഷാല്‍ സലഫിയും സ്വലാഹിയും എന്താണ് ഇവിടെ പറയുന്നത്....ചെ.......നാറുന്നു... ആസനത്തില്‍ ഊത്ത് പ്രോഗ്രാം
2011, ജൂൺ 27, തിങ്കളാഴ്‌ച
സ്വലാത്തിനെയും ദിക്‌റിനെയും പരിഹസിക്കുന്നതിന് പകരം നാമും അവ പ്രാവര്‍ത്തികമാക്കണമെന്ന് മുജാഹിദ് മൌലവി പറയുന്നു
സ്വലാത്തിനെയും ദിക്‌റിനെയും പരിഹസിക്കുന്നതിന് പകരം നാമും അവ പ്രാവര്‍ത്തികമാക്കണമെന്ന് മുജാഹിദ് മൌലവി പറയുന്നു. നാം(ഒഹ്ഹാബികള്‍) മജ്ലിസുകളെ എതിര്‍ക്കുന്നു.... പക്ഷെ നമ്മുടെ ജീവിതം ധന്യമാക്കുവാന്‍ സ്വന്തം അനുയായികളോട് മൌലവി പറയുന്നത് കേള്‍ക്കുക
ഒഹ്ഹാബി പണ്ഡിതരെ വിശ്വാസിച്ചാല്‍ നിങ്ങള്‍ ചതിയില്‍ പെടും എന്ന് ബാലുശേരിക്കാരന്‍ പറയുന്നു.
മുസ്ളിംകളെ ... ഒരാളെയും നിങ്ങള്‍ വിശ്വാസിക്കരുത് എന്നെയും നിങ്ങള്‍ വിശ്വാസിക്കരുത്. എന്ന് ഒഹ്ഹാബി ബാലു പറയുന്നു. ഒഹ്ഹാബി പണ്ഡിതരെ നിങ്ങള്‍ വിശ്വാസിക്കരുത് വിശ്വാസിച്ചാല്‍ നിങ്ങള്‍ ചതിയില്‍ പെടും എന്ന് ബാലുശേരിക്കാരന്‍ പറയുന്നു.
2011, ജൂൺ 26, ഞായറാഴ്‌ച
പ്രവാചക ശ്രേഷ്ടരെ നിന്ദിച്ചു കൊണ്ട് മയമാക്ക എന്ന് പറയുന്ന മൌലവി ചുങ്കത്തറയാണിത്. മൌലവി ചില്ലറക്കാരനൊന്ന്മല്ല. പെണ്‍ വാണിഭം നടത്തുന്ന വീരനാണ്.
പ്രവാചക ശ്രേഷ്ടരെ നിന്ദിച്ചു കൊണ്ട് മയമാക്ക എന്ന് പറയുന്ന മൌലവി ചുങ്കത്തറയാണിത്. മൌലവി ചില്ലറക്കാരനൊന്ന്മല്ല. പെണ്‍ വാണിഭം നടത്തുന്ന വീരനാണ്. അത് വെറുതെ പറയുന്നതല്ല. അതിന് വിധേയമായ കുട്ടിയുടെ ഉമ്മ പറയുന്ന വാക്കുകള്‍ ഇതേ ബ്ളേഗിലെ പഴയ താളുകള്‍ പരിശോധിക്കുക