എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ഇകെ സമസ്ത ശംസുല്‍ ഉലമയെ മുഖംകെടുത്തി പ്രസിദ്ധീകരിച്ചു

ഇകെ സമസ്ത ശംസുല്‍ ഉലമയെ മുഖംകെടുത്തി പ്രസിദ്ധീകരിച്ചു

ലീഗ്-കാന്തപുരം ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിനെ പ്രതിരോധിക്കാനും സമ്മേളനങ്ങളും യോഗങ്ങളും കൂടുന്ന ഇകെ വിഭാഗം ഒടുവില്‍ തങ്ങളുടെ എല്ലാമെല്ലാമായ ശംസുല്‍ ഉലമയുടെ മുഖം കെടുത്തി സ്വന്തം പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു. ഇപ്പോഴത്തെ ഇകെ വിഭാഗത്തിന്റെ നിലപാടകളോട് യോജഡിക്കാത്ത പലരും ഇകെയെ ബഹുമാനിക്കുന്നവരാണ്. ബഹുവന്ദ്യരായ ശസുല്‍ ഉലമയെ ഇങ്ങനെ വിറ്റ് കാശാക്കണോ? കേവലം ഒരു തൊപ്പി പഠിപ്പിക്കാനായി ശസുല്‍ ഉലമയെ വികൃതമക്കണോ?

പുതിയ അധ്യയന വര്‍ഷം സ്വന്തം മദറസകളില്‍ പഠി
പ്പിക്കാന്‍ വേണ്ടി മൂന്നാം ക്ലാസിലേക്ക് തയ്യാര്‍ ചെയ്ത 'ലിസാനുല്‍ ഖുര്‍ആന്‍' എന്ന പുസ്തകത്തിലെ മൂന്നാം പാഠത്തിലാണ് ശംസുല്‍ഉലമയുടെ മുഖം വികൃതമായി പ്രസിദ്ധീകരിച്ചത്. തലപ്പാവിനെ പരിചയപ്പെടുത്താന്‍ വേണ്ടി ശംസുല്‍ ഉലമയുടെ ചിത്രം മുഖം മായ്ച്ച് കളഞ്ഞ് പ്രസിദ്ധീകരിച്ചത്. ഇകെ വിഭാഗത്തിന്റെ പുസ്തകങ്ങളിലും സി ഡി കളിലും ഫള്കസ് ബോര്‍ഡുകളിലും വ്യാപകമായി പ്രദര്‍ശിപ്പിക്കാറുള്ള ചിത്രത്തിന്റെ കണ്ണ് മുതല്‍ താഴേക്ക് മായ്ച്ച് കളഞ്ഞ് നെറ്റിയും ചെവിയും തലപ്പാവും മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഒറ്റനോട്ടത്തില്‍ തന്നെ ശംസുല്‍ ഉലമയുടെ മുഖമാണെന്ന് വ്യക്തമാവുന്ന ചിത്രം മുഖം മായ്ച്ച് പ്രസിദ്ധീകരിച്ചതില്‍ ദുരുഹതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ജീവികളുടെ ചിത്രം കൈകാര്യം ചെയ്യുന്നത് അനുചിതമാണെന്ന് വിശദീകരണം തൃപ്തികരമല്ല. കാരണം ഇവര്‍ ശംസുല്‍ ഉലമ ഉള്‍പ്പെടെ മരണപ്പെട്ടവരും ജീവിച്ചിരിപ്പുള്ളവരുമായ നിരവധി പണ്ഡിതരുടെയും സാദാത്തികളുടെയും ചിത്രങ്ങള്‍ ഫള്കസ് ബോര്‍ഡില്‍ പകര്‍ത്തി തെരുവുകളില്‍ സ്ഥാപിക്കുന്നവരാണ് എന്നിരിക്കെ പാഠപുസ്തകത്തില്‍ ഇങ്ങനെ കൈക്രിയകള്‍ നടത്തിയതിന് പിന്നില്‍ ശംസുല്‍ഉലമയെ അവഹേളിക്കല്‍ മാത്രമാണ് ലക്ഷ്യം എന്നാണ് പൊതുജനത്തിന്റെ വിലയിരുത്തല്‍. തലപ്പാവിന്റെ ചിത്രം പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെങ്കില്‍ അപ്രശ്‌സതരായ ആരെങ്കിലും കണ്ടെത്താമായിരുന്നു. മനോഹരമായ ചിത്രവരക്കാന്‍ കഴിയുന്ന പലരും സ്വന്തം പ്രസിദ്ധീകരണങ്ങള്‍ മുല്ലാ നാസറുദ്ദീനെയും ഖോജയേയും തലപ്പാവോടെ വരക്കാറുണ്ടല്ലോ. ശംസുല്‍ ഉലമയുടെ ചിത്രം തന്നെ തിരെഞ്ഞടുത്ത സ്ഥിതിയില്‍ ചിത്രം വികൃതമാക്കാത്ത രൂപത്തില്‍ പ്രസിദ്ധീകരിച്ചാല്‍ ഇളം മനസുകളില്‍ ആചിത്രം പതിയാന്‍ കാരണമാവുകയായിരുന്നു.
മുമ്പ് ചില പ്രസിദ്ധീകരണങ്ങള്‍ തങ്ങന്‍മാരുടെ ചിത്രം വികൃതമാക്കി എന്ന ആക്ഷേപിക്കുന്നവര്‍ സ്വന്തം പാഠ പുസ്തകത്തില്‍ തന്നെ ശംസുല്‍ ഉലമയുടെ ചിത്രം വികൃതമാക്കി പ്രസിദ്ധീകരിച്ചതിനെ കുറിച്ചെന്താണ് പറയുക?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ